ധർമ്മടം:ഏഴുദിവസം നീണ്ടുനിൽക്കുന്ന അണ്ട ലൂർക്കാവിലെ തിറ മഹോത്സവം ഇന്ന് തുടങ്ങും. ഉത്സവത്തെ വരവേൽ ക്കാൻ ദേശവാസികൾ ഒരുങ്ങി. പ്രദേശത്തെ മുഴുവൻ വീടുകളും അറ്റകുറ്റപ്പണിചെയ്തും. പെയിൻ്റടിച്ചും മോടികൂട്ടി പറമ്പും പരിസരവും വൃത്തിയാക്കുന്ന പ്രവ്യത്തികളും പൂർത്തിയാക്കി. കുംഭ പിറവി മുതൽ ദേശക്കാർ വ്രതം തുടങ്ങും. കുംഭം ഏഴുവരെ മത്സ്യ മാംസാദികളും മദ്യവും ഇവിടെ വിൽക്കുകയോ വാങ്ങുകയോ പതിവി ല്ല. അപരിചിതരെപ്പോലും അവിലും പൊരിയും പഴവും നൽകി സ്വീ സ്വീകരി ക്കും. ഉത്സവ നാളിലെ ഉപയോഗങ്ങൾ ക്കായി ദേശത്തെ എല്ലാ വീടുകളിലും പഴക്കുലകളും മലരും അവിലും ശേല രിച്ചുവയ്ക്കും.
നൂറുകണക്കിന് മൈസൂർ പഴക്കുലകൾ കടകളി ലും കവലകളിലുമെത്തി തിങ്കളാഴ്ച മുതൽ കെട്ടിയാട്ടങ്ങൾ ആരംഭിക്കും. അതിരാളവും മക്കളും (സീതയും ലവകുശൻമാരും), ഇളങ്കരു വൻ, പൂതാടി, നാഗകണ്ഠൻ, നാഗഭഗ വതി, മലക്കാരി, പൊൻമകൻ, പുതു ചേകോൻ, വേട്ടക്കൊരുമകൻ, ബപ്പൂ രൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും. ഉച്ചയ്ക്ക് ഒരു മണിക്ക് ക്ഷേത്ര മുറ്റത്ത് ബാലിസു ഗ്രീവ യുദ്ധം വൈകിട്ട് മെയ്യാലുകൂടൽ തുടർന്ന് സൂര്യാസ്തമയത്തോട പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ (ശ്രീരാമൻ) പൊൻമുടിയണിയും സഹ ചാരികളായ അങ്കക്കാരൻ (ലക്ഷ്മ ണൻ), ബപ്പൂരൻ (ഹനുമാൻ) എന്നിവ രും തിരുമുടി അണിയും. രാത്രി താഴെ ക്കാവിലേക്ക് എഴുന്നള്ളത്ത്. താഴെ ക്കാവിൽ രാമായണത്തിലെ വിവിധ സന്ദർഭങ്ങളെ ആസ്പദമാക്കിയുള്ള തെയ്യാട്ടങ്ങൾ നടക്കും. 19വരെ തെയ്യാ ട്ടങ്ങൾ തുടരും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.