ബോസ്റ്റൺ:ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ ഇംഗ്ലണ്ടും ഘാനയും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിരന്തരം ആക്രമണം അഴിച്ചുവിട്ട ഇംഗ്ലണ്ടിനെ ഘാനയുടെ പ്രതിരോധനിരയും ഗോൾകീപ്പറും പിടിച്ചു കെട്ടുകയായിരുന്നു. കളിയിൽ വിജയിച്ച് നോക്ക്–ഔട്ട് ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പിക്കാനായിരുന്നു ഇംഗ്ലണ്ടിന്റെ വരവ്. ക്രൊയേഷ്യക്കെതിരെ നേടിയ വിജയം ഇന്നും ആവർത്തത്തിക്കാൻ ഇറങ്ങിയ ഇംഗ്ലണ്ടിനെ പക്ഷെ ഘാന പ്രതിരോധ മതിൽ കെട്ടി തടഞ്ഞു.
ഹാരി കയ്‌നും , ജൂഡ് ബില്ലിങ്‌ഹാമും, മാർക്ക് രാഷ്‌ഫോർഡും അടങ്ങിയ ടീം നിരന്തരം ആക്രമണം അഴിച്ചു വിട്ടപ്പോഴും ഘാനക്കാർ പതറിയില്ല. കളിയുടെ സിംഹഭാഗം സമയത്തും പന്ത് നിയന്ത്രിച്ച ഇംഗ്ലണ്ട് ഗോൾ വല ലക്ഷ്യമാക്കി 19 ഷോട്ടുകൾ ഉതിർത്തെങ്കിലും ഒന്നും ലക്ഷ്യ കണ്ടില്ല.അതേസമയം ഇംഗ്ലീഷ് ഗോൾ മുഖത്തേക്ക് മൂന്നു ഷോട്ടുകൾ മാത്രമാണ് ഘാന പായിച്ചത് . കളിയിൽ 78% പൊസഷൻ ഉണ്ടായിരുന്ന ഇംഗ്ലണ്ട് 9 കോർണർ കിക്കുകൾ എടുത്തപ്പോൾ ഘാനയ്ക്ക് ആകെ ലഭിച്ചത് രണ്ട് കോർണർ കിക്കുകൾ ആണ്.ആദ്യ മത്സരം ജയിച്ച ഇരു ടീമുകളും നാലു പോയിന്റുമായി ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനത്ത് എത്തിയപ്പോൾ കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളായ ക്രൊയേഷ്യയുടെയും പനാമയുടെയും നില പരുങ്ങലിലാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.