തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ മിൽമയുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പുമായി മിൽമ അധികൃതർ. ‘മിൽമയുടെ വാർഷികാഘോഷ സമ്മാനം’ എന്ന പേരിൽ പ്രചരിക്കുന്ന വ്യാജ ലിങ്കുകൾ വഴി വ്യക്തിഗത വിവരങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
മിൽമയുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ പ്രധാനമായും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലുമാണ് പ്രചരിക്കുന്നത്.
സമ്മാനങ്ങൾ ലഭിക്കുമെന്ന വാഗ്ദാനവുമായി എത്തുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകിയ ചിലർക്ക് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടമായതായി മിൽമയ്ക്ക് പരാതികൾ ലഭിച്ചിട്ടുണ്ട്.
വ്യാജ സന്ദേശങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുന്നത് തടയാൻ അവ ഫോർവേഡ് ചെയ്യരുതെന്ന് മിൽമ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആവശ്യപ്പെട്ടു.
ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ സമ്മാനങ്ങൾ, ഓഫറുകൾ, ക്യാഷ് റിവാർഡുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ലിങ്കുകൾ പരിശോധിക്കാതെ തുറക്കരുതെന്ന് വിദഗ്ധർ നിർദേശിക്കുന്നു.
അതേസമയം, മിൽമയുടെ പേരിൽ വരുന്ന ഏതെങ്കിലും ഓഫറുകളോ അറിയിപ്പുകളോ ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകൾ എന്നിവ വഴി മാത്രം സ്ഥിരീകരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.