ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇന്നും സന്നിധാനത്ത് എസ്ഐടി പരിശോധന തുടരും. ലീഗൽ മെട്രോളജിയിലെ വിദഗ്ധരുടെ സഹായത്തോടെ ആണ് സാമ്പിൾ ശേഖരിക്കുന്നത്. ഇന്നലെ ശ്രീകോവിലിന് ചുറ്റുമുള്ള തൂണുകളും, ദ്വാരപാലക ശിൽപ പാളികളും ഇളക്കിയെടുത്തു പരിശോധിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ എസ്ഐടി പരിശോധന തുടങ്ങിയത്. പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടുകൂടിയാണ് പരിശോധന.
ഉച്ചയ്ക്ക് 12 മണിയോടെ പമ്പയിൽ എത്തിയ എസ്പി എസ് ശശിധരനും സംഘവും രണ്ടുമണിയോടെ സന്നിധാനത്ത് എത്തി. പിന്നാലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി. കുംഭമാസ പൂജകൾക്കായി ശബരിമല നട അഞ്ചുമണിക്ക് തുറന്നതോടെ അന്വേഷണസംഘവും പരിശോധനയ്ക്കായി എത്തി.
ആദ്യം ശ്രീഗോവലിന് പിൻഭാഗത്തെ തൂണുകളിലെ സ്വർണ്ണപ്പാളികൾ ള്ളക്കിയെടുത്തു. ശ്രീ കോവിലിന് മുമ്പിലെ സ്വർണ്ണപ്പാളികളും ദ്വാരപാലക ശില്പങ്ങളിലെ സ്വർണവും എസ്ഐടി ഇളക്കിമാറ്റി. ഇത് വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. നാളെയും മറ്റന്നാളും വിശദമായ പരിശോധന നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിനുശേഷമായിരിക്കും സമഗ്രമായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.