ഡൽഹി: രാജ്യത്തെ മഹത്തായ ജനാധിപത്യത്തെ ബിജെപി നയിക്കുന്ന സർക്കാർ തകർക്കുകയാണെന്നും വോട്ട് ചോരിയേക്കാൾ വലിയ ദേശവിരുദ്ധ പ്രവർത്തനമില്ലെന്നും ലോക്‌സഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിലെ എസ്ഐആർ ചർച്ചയിൽ തെരഞ്ഞെടുപ്പ് കമ്മീഷനേയും കോൺഗ്രസ് കടന്നാക്രമിച്ചു. ജനാധിപത്യം നശിപ്പിക്കുകയാണെന്ന് കേന്ദ്ര സർക്കാരിനുമറിയാം പ്രതിപക്ഷത്തിനും അറിയാം. അതേസമയം, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇതോടൊന്നും മിണ്ടാട്ടമില്ലാത്ത സാഹചര്യമാണെന്നും രാഹുൽ പാർലമെൻ്റിൽ വിമർശിച്ചു.
"മൂന്ന് ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ ജനാധിപത്യത്തെ തകർക്കാൻ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ നയിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ഇതിലൂടെ വ്യക്തമാകും. എന്തുകൊണ്ടാണ് ചീഫ് ജസ്റ്റിസിനെ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ സെലക്ഷൻ പാനലിൽ നിന്ന് നീക്കം ചെയ്തത്? എന്താണ് അതിനുള്ള പ്രചോദനം? മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും നിയന്ത്രിക്കുന്നതിൻ്റെ ഫലം എന്താണ്? ഒന്നാമതായി പ്രധാനമന്ത്രിക്കായി പ്രത്യേകം തയ്യാറാക്കിയ ഒരു കൂട്ടം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നമുക്കുണ്ട്. രണ്ടാമതായി ഹരിയാനയിലെ വോട്ടർ പട്ടികയിൽ 22 തവണ പ്രത്യക്ഷപ്പെടുന്ന ഒരു ബ്രസീലിയൻ സ്ത്രീ നമുക്കുണ്ട്," രാഹുൽ പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.