ഭൂമിയുടെ പട്ടയം വേഗത്തിൽ നൽകുന്നതിനായി കൈക്കൂലിയായി മീൻകറി ആവശ്യപ്പെട്ട തമിഴ്നാട്ടിലെ വില്ലേജ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കരൂർ കൃഷ്ണനാരായണപുരം ദേവർമല വില്ലേജിലാണ് സംഭവം.
ദേവർമല വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (VAO) കാർത്തിക്കാണ് കർഷകനോട് കൈക്കൂലിയായി വീട്ടിൽ പാകം ചെയ്ത മീൻകറി ആവശ്യപ്പെട്ടതെന്നാണ് പരാതി.
കൃഷിഭൂമിയുടെ പട്ടയം ലഭിക്കുന്നതിനായി അപേക്ഷ നൽകിയ കർഷകനോടാണ് ഉദ്യോഗസ്ഥൻ വ്യത്യസ്തമായ കൈക്കൂലി ആവശ്യപ്പെട്ടത്.
വീട്ടിൽ പാകം ചെയ്ത മീൻകറിയും ഊണും പാഴ്സലായി എത്തിച്ചാൽ പട്ടയനടപടികൾ വേഗത്തിൽ പൂർത്തിയാക്കി പട്ടയം നൽകാമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് വിവരം.
ഉദ്യോഗസ്ഥനുമായുള്ള സംഭാഷണം കർഷകൻ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. തുടർന്ന് സംഭവത്തിൽ പരാതി നൽകുകയായിരുന്നു.
കർഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.
കർഷകനുമായുള്ള ഉദ്യോഗസ്ഥന്റെ സംഭാഷണത്തിന്റെ ഓഡിയോയും പുറത്തുവന്നു. ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ കൂടുതൽ ശ്രദ്ധ നേടി.
പട്ടയത്തിനായി അപേക്ഷിച്ച കർഷകനോട് പണത്തിന് പകരം മീൻകറിയും ഊണും ആവശ്യപ്പെട്ട സംഭവത്തിലാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.