കൊച്ചി: കടവന്ത്രയിൽ ബാലാജി ചായക്കട നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോയ വിജയനും ഭാര്യ മോഹനയും ചായ വിറ്റ് സ്വരൂപിച്ച പണം ഉപയോഗിച്ച് 25-ലധികം രാജ്യങ്ങൾ സന്ദർശിച്ച് ശ്രദ്ധേയരായിരുന്നു.
സാധാരണ ജീവിത സാഹചര്യങ്ങളിൽ നിന്ന് ഉയർന്ന ഒരു അസാധാരണ യാത്രയായിരുന്നു ഇവരുടേത്.
വിജയൻ അന്തരിച്ചെങ്കിലും അദ്ദേഹത്തിന്റെയും ഭാര്യയുടെയും ലോകസഞ്ചാര കഥ ഇനി പാഠപുസ്തകത്തിലൂടെ വിദ്യാർത്ഥികളിലേക്കെത്തുകയാണ്.
സംസ്ഥാന സർക്കാരിന്റെ ആറാം ക്ലാസ് സംസ്കൃതം പാഠപുസ്തകത്തിൽ ‘ഹിമാചലം’ എന്ന തലക്കെട്ടിൽ അഞ്ചാം അധ്യായമായാണ് ഈ യാത്രാ വിവരണം ഉൾപ്പെടുത്തിയിരിക്കുന്നത്.
ചായക്കട നടത്തി സന്തോഷത്തോടെ ജീവിക്കുകയും കഠിനാധ്വാനത്തിലൂടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്ത വിജയ–മോഹന ദമ്പതികളുടെ ജീവിതമാണ് പാഠഭാഗത്തിലൂടെ കുട്ടികൾ പഠിക്കുന്നത്.
ചായക്കടയിൽ ജോലി ചെയ്യുന്ന ഇരുവരുടെയും രേഖാചിത്രവും പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രാദേശിക വിജയഗാഥകളെ പാഠ്യവിഷയമാക്കുന്ന സംസ്കൃത ഭാഷാ പഠന നയത്തിന്റെ ഭാഗമായാണ് ഈ യാത്രാ കഥ ഉൾപ്പെടുത്തിയതെന്ന് സംസ്കൃതം അധ്യാപിക ഷീബ പി.ബി. പറഞ്ഞു.
വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും സ്വപ്നങ്ങളെ പിന്തുടരാനുള്ള പ്രചോദനവും നൽകുന്നതാണ് ഈ പാഠഭാഗമെന്നും സംസ്കൃതം അധ്യാപകർ അഭിപ്രായപ്പെടുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.